Powered By Blogger

Wednesday, August 24, 2011

സുഹൃത്തേ ... നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യ പൈപ് [ 29-12-2010 ] വീണ്ടും പൊട്ടി

സുഹൃത്തേ ... നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യ പൈപ് [ 29-12-20010 ] വീണ്ടും പൊട്ടി രാസ മാലിന്ന്യം പരിസരപ്രദേശങ്ങളില്‍ ആകെ ധുര്‍ഗന്തം പരത്തി ജനജീവിതം ദുസ്സകമാക്കിയിരിക്കുകയാണ്. കമ്പനി ചലകുടി പുഴയിലേക്ക് നിര്‍ബാധം ഒഴുക്കിവിടുന്ന ഈ മലിനജലത്തില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന "ലട് ,നിക്കല്‍ " തുടങ്ങിയ ഘനലോകങ്ങള്‍ അമിതമായ അളവില്‍ അടങ്ങിട്ടുന്ടെന്നു സമീപ കാല പഠന റിപ്പോര്‍ട്ടുകള്‍ വെളിപെടുതിട്ടുണ്ട് .ഏഴോളം പന്ജ്ജയതുകളിലെക്കുള്ള കുടിവെള്ള പദ്ധതി കളിലെക്കാണ് കമ്പനി ഇത്രയും കാലം വിഷമോഴുക്കിയിരുന്നത് . പന്ജ്ജായത്തിന്റെ അനുമതി ഇല്ലാതെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് .മലിനീകരണ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ പതിവ് പോലെ സാമ്പിള്‍ ശേഖരിച്ചു പോയി നാലാം തിയതി കമ്പനി അറ്റകുറ്റ പണിനടത്തുന്നതിന് ശ്രമം നടത്തി എങ്കിലും പരിസര വസികളുടെയും സമര സമിതിപ്രവര്‍ത്തകരുടെയും ശക്തമായ എതിര്പിനെ തുടര്‍ന്ന് പന്ജ്ജയതും പോലീസും ഇടപെട്ടു തല്‍സ്ഥിതി തുടരുകയാണ് .[ 5-1-2010 ]ന് ജില്ലാ കളക്ടര്‍ കമ്പനിയോട് അടിയന്തിരമായി മാന്‍ഹോള്‍ അടച്ച് മലിന ജലത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിര്‍ത്തി വക്കാന്‍ ആവിശപെട്ടിരിക്കുകയാണ്.രാസ മാലിന്ന്യങ്ങള്‍ ഒഴുക്കി വിടാനുള്ള കുപ്പത്തൊട്ടിയാണോ ചലകുടി പുഴ .; ഇല്ല ഇനിയും ഇത് അനുവദിച്ചുകൂടാ .വരൂ ഈ സമരത്തില്‍ അണിചെരു...... ജോബി റൈന്‍ബോ ...... പ്രതികരിക്കുക .... അഭിപ്രായങ്ങള്‍ പറയുക ...
ചലകുടി പുഴയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യം [ മൃഗ കൊഴുപ് ] പൊങ്ങി കിടക്കുന്നു

രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W 4659 ) നാട്ടുകാര്‍ തടഞ്ഞു.




രാസ മാലിന്യം കലര്‍ന്ന മലിന ജലം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W 4659 )
നാട്ടുകാര്‍ തടഞ്ഞു.
കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയിലേക്ക് ആസിഡ് കൊണ്ടുവരുന്നത്തിന്റെ
മറവില്‍ ടാങ്കര്‍ ലോറിയില്‍ യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി
കാക്കനാട് പ്ലാന്‍റില്‍ നിന്നും രാസ മാലിന്യം കലര്‍ന്ന മലിന ജലം
കൊണ്ടുവന്ന് കമ്പനിയുടെ മലിനജലനിര്‍ഗമന പൈപ്പിലൂടെ ചാലകുടി പുഴയിലേക്ക്
ഒഴുക്കി വിടുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരും
പല ദിവസം നിരീക്ഷണം നടത്തി മാലിന്യം നിറച്ച ടാങ്കര്‍ ലോറി (എ.പി.7W
4659 ) 17.05 .2011 രാത്രി തടഞ്ഞു വച്ച്‌ പോലീസ് അധികാരികളെയും പഞ്ചായത്
അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്ടടിയില്‍
എടുത്തിട്ടുണ്ട്. രാവിലെ തഹസില്‍ദാര്‍ വന്നു പരിശോധിക്കുമെന്ന്
പഞ്ചായത്ത്‌ പറയുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാര്‍ കമ്പനി
ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.
മോഹനന്‍, വാര്‍ഡ് മെമ്പര്‍ ഷേര്‍ലി പോള്‍. എം.സി. ഗോപി തുടങ്ങിയവര്‍
നേതൃത്വം നല്‍കി. കാതികുടം നിറ്റ ജെലാടിന്‍ കമ്പനിയുടെ ജല വായു
മലിനീകരണം മൂലം പൊറുതി മുട്ടിയ നാട്ടുകാര്‍ സ്മരമുഖതായിരിക്കെ കമ്പനി
പുറത്തു നിന്നും മാലിന്യം കൊണ്ടുവന്ന് പ്രശ്നം രൂക്ഷമാക്കുന്നതില്‍ ജനം
രോഷകുലരയിരിക്കുന്നു.

പോരാടുക പൊരുതുക




തൃശ്ശൂരിലെ കാതികുടം എന്ന നാട് അര്ഭുധ ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതിന് കാരണം ഒരു വ്യവസായമാണ്‌ ...".നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് " എന്നാ കമ്പനിയുടെ വ്യവസായ മലിനീകരണം മൂലം ഒരു നാടിന്‍റെ ജീവ ബിന്ദുക്കളില്‍ എല്ലാം അര്ഭുധം പടര്‍ന്നു ...... മൂനാം ലോക രാജ്യങ്ങളിലെ രക്ഷ്ട്രിയ ഉള്ളറകളും കാതികുടം വെളിവാക്കുന്നു ..... നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യവും മലിനീകരണവും ഒരു ഗ്രാമത്തെ രോഗ ഗ്രസ്തമാക്കി ...ജപ്പാന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തില്‍ അസംസ്കൃത ജലാറ്റിന്‍ ആയ ഒസ്സിന്‍ ആണ് ഉള്ല്പതിപ്പിക്കുന്നത് . മൃഗങ്ങളുടെ അസ്ഥി "ഹൈ ഡ്രോ ക്ലോറിക് ആസിഡില്‍" ഇട്ടാണ് " പ്രോടിന്‍ " വേര്‍തിരിച്ചു എടുക്കുന്നത് ഇതിനായി ടണ്‍ കണക്കിന് മൃഗവിഷിഷ്ട്ടവും ആസിഡും ഉപയോഗിക്കുന്നു ഒപ്പം ടണ്‍ കണക്കിന് ഘോര മാലിന്ന്യങ്ങളും പുറംതള്ളുന്നു .......... കതികുടത് മൂന്ന് വാര്‍ഡ് കളിലായി 144 പേര്‍ ആണ് അര്ഭുധം ബാതിച്ചു മരിച്ചത് ....... കതികുടാതെ കാന്‍സര്‍ രോഗികളുടെ തോത് 336% അതികമാണ് .... വധ്യത , പണ്ടുരോഗം , ശ്വോസം മുട്ട് ,ഹൃതുരോഗം എന്നിവയും ഇവിടെ വ്യാപകമാണ് . ഇവിടെ നിന്നും പല ഗ്രാമങ്ങളിലേക്കും വന്‍ തോതില്‍ മാലിന്ന്യം തള്ളുന്നതായി പരാതിയുണ്ട് . ഈ ചിത്രം അതിനു തെളിവാണ് ... ഇതു ശ്രീമൂലനഗരം ഗ്രമാപഞ്ഞയത്തിലെ കാര്‍ഷിക ഗ്രാമമായ ""കല്ലയം "" ഇവിടെ വന്‍ തോതില്‍ രസമാലിന്ന്യം ഒരു സൊകാര്യ വക്തി കൊണ്ട് വന്നു നിക്ഷേപിക്കുന്നു . ഈ ഗ്രാമത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കാര്‍ഷിക പണികളില്‍ ഏര്‍പെട്ടു ഉപജീവനം നടത്തിവന്ന 10 ത്തോളം പേര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു ...... കരുതിയിരിക്കുക പ്രതികരിക്കുക വരും നാളുകളില്‍ ഇവിടെ ഒത്തിരി ആളുകള്‍ മരണമടയുമ്പോള്‍ അനുശോജനം നടത്താന്‍ ഒത്തിരി പേര്‍ ഉണ്ടാകും ....... ഇപ്പോള്‍ പ്രതികരിക്കുക നമ്മുടെ കുഞ്ഞു കുട്ടികളെ വരും വിപതുക്കളില്‍ നിന്നും നമുക്ക് സംരക്ഷിക്കാം ............ JOBY RAINBOW 9447605439

Tuesday, August 23, 2011

കാതിക്കുടം വായുവിലും ജലത്തിലും വിഷം;


  1. കാതിക്കുടം
    വായുവിലും ജലത്തിലും വിഷം;
    പരിഹാരമില്ലാതെ മൂന്ന് പതിറ്റാണ്ട്

  2. കൊരട്ടി: കലക്ടറേറ്റില്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ചാമേശക്ക് മുമ്പാകെ വരുന്നത് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും തീര്‍പ്പാവാത്ത വിഷ മലിനീകരണ പ്രശ്നം. കാതിക്കുടം മേഖലയില്‍ നിറ്റ ജലാറ്റിന്‍ കമ്പനി നടത്തുന്ന വിഷമലിനീകരണം 31 വര്‍ഷം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ചര്‍ച്ചാശ്രമം നടക്കുന്നത്. ഇതിനകം നിരവധി പേര്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരകളായി. കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിനാളുകള്‍ രോഗം തിന്നു കഴിയുന്നു. മേഖലയിലെ വായുവും ജലവും മണ്ണും പൂര്‍ണമായി മലിനമാക്കപ്പെട്ടു. എന്നിട്ടും രാഷ്ട്രീയ കക്ഷികളും ഇടതു വലതു സര്‍ക്കാറുകളും തങ്ങളുടെ ചോരപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇരകളുടെ പരാതി.
  3. ചാലക്കുടി പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ 1979ലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) ആരംഭിച്ചത്. ജപ്പാന്‍ ബഹുരാഷ്ട്ര കുത്തകകളായ നിറ്റ ജലാറ്റിനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കൈകാാേര്‍ത്താരംഭിച്ച സംരംഭത്തില്‍ പിന്നീട് ജപ്പാന്‍ കുത്തകയായ മിത്സുഭിഷി കോര്‍പറേഷന്‍ വന്നു. സര്‍ക്കാര്‍ ഓഹരികളില്‍ വന്‍ കുറവുവന്നു. പിന്നീട്, കമ്പനിയുടെ പേര് നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.ജി.ഐ.എല്‍) എന്നായി.
  4. ജലാറ്റിന്‍ ഉല്‍പാദനത്തിനുള്ള അസംസ്കൃത വസ്തുവായ 'ഓസ്സീന്‍' മൃഗങ്ങളുടെ എല്ലില്‍നിന്ന് രാസപ്രവര്‍ത്തനം വഴി ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 120 ടണ്‍ എല്ലും ഒരു ലക്ഷത്തിഇരുപതിനായിരം ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡുമാണ് ഇതിനുപയോഗിക്കുന്നത്. ചാലക്കുടി പുഴയില്‍ നിന്ന് പ്രതിദനിം അനുമതിയില്ലാതെ എടുക്കുന്ന രണ്ട് കോടിയോളം ലിറ്റര്‍ വെള്ളവും ഇതിനുപയോഗിക്കുന്നു.
  5. ഓസ്സീന്‍ നിര്‍മാണത്തില്‍ ബാക്കിയായ രാസമാലിന്യം അതേപടി വലിയ പൈപ്പ് വഴി നേരെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുകയായിരുന്നു.പിന്നീട് പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇതു മാറി. വലിയൊരു ഭാഗം ചളിരൂപത്തില്‍ കേരളമൊട്ടാകെ വളമെന്ന പേരില്‍ വിതരണം ചെയ്യുന്നു. ബാക്കി ശുദ്ധീകരിച്ചതെന്ന പേരില്‍ പുഴയിലേക്ക് ഒഴുക്കുന്നു. ഈ രണ്ട് തരം മാലിന്യങ്ങളിലും അതിമാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതായി പഠനങ്ങളില്‍ വ്യക്തമായിരുന്നു. 2009ല്‍ ഇത്തരത്തില്‍ 'വളം' കൊണ്ടുപോയ ലോറികള്‍ പാലക്കാട് കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മാമ്പ്രക്കടവ്, പുഴിയ്ക്കകടവ്, വൈന്തലകടവ്, ഇയ്യാത്തുംകടവ് തുടങ്ങിയവയെല്ലാം ഇന്ന് ഗുരുതരമായി മലിനീകരിക്കപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം ഉപയോഗ ശൂന്യമായി. പാടങ്ങള്‍ പാഴായി. പരിസരത്ത് ഡൈകാല്‍സ്യം ഫോസ്ഫേറ്റിന്റെ ധൂളികളാല്‍ നിറഞ്ഞിരിക്കുന്നു. രൂക്ഷ ദുര്‍ഗന്ധം കാരണം ജനം ദുരിതത്തിലാണ്.
  6. മലിനജല പൈപ്പ് പുഴയില്‍ ചേരുന്നതിന് സമീപത്താണ് വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൌസ്. കൊടുങ്ങല്ലൂര്‍ നഗരസഭ, മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൌസില്‍ നിന്നാണ്. പതിനായിരക്കണക്കിന് പേര്‍ ആശ്രിക്കുന്ന വൈന്തല മാമ്പ്ര ^ ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയും ഇവിടെയാണ്. മലിനീകരണം അവസാനിപ്പിക്കണമെന്ന് പല പഞ്ചായത്ത് കമ്മിറ്റികളും പലകുറി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. '2009ലും 2010ലും രൂക്ഷമായ മാലിന്യചോര്‍ച്ചയെത്തുടര്‍ന്ന് കാടുകുറ്റി പഞ്ചായത്ത് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിച്ചിരുന്നു. എന്നാല്‍, രണ്ട് പ്രാവശ്യവും ഹൈകോടതിയില്‍ നിന്നും ഉപാധികളോടെ കമ്പനി പ്രവര്‍ത്തനാനുമതി സമ്പാദിച്ചു.
  7. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടത്തുകാര്‍ അഭിമുഖീകരിക്കുന്നത്. കമ്പനി തൊഴിലാളികളടക്കം കാന്‍സര്‍ ബാധിതര്‍ ഏറെ. കടുത്ത ആസ്തമ, ശ്വാസകോശ രോഗങ്ങള്‍, ത്വഗ്രോഗം, വന്ധ്യത, ജനിതക വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും വ്യാപകമാണ്. കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നുവെന്നും ഓര്‍മ കുറയുന്നുവെന്ന് അമ്മമാര്‍ പരാതിപ്പെടുന്നു. കമ്പനിക്കുള്ളില്‍ 30 വലിയ പഴകിയ ടാങ്കുകളില്‍ 970 ടൌണ്‍ ഹൈഡ്രോക്ലോറിക് ആസിഡ് സൂക്ഷിക്കുന്നത് വേണ്ടത്ര സുരക്ഷയില്ലാതെയാണെന്ന് പറയുന്നു. 1991ല്‍ ഇത്തരം ടാങ്കുകളില്‍ ഒന്ന് പൊട്ടി പരിസര ങ്ങളിലും പാടങ്ങളിലും ആസിഡ് പരന്നൊഴുകി. 2007 ആഗസ്റ്റില്‍ എല്ലുകള്‍ സൂക്ഷിക്കുന്ന ടാങ്കിലിറങ്ങിയ രണ്ട് ജീവനക്കാര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കമ്പനി തുടങ്ങിയ കാലം മുതല്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, 2008ല്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് സമരം ശക്തിപ്പെടുന്നത്.